Discover millions of ebooks, audiobooks, and so much more with a free trial

Only $11.99/month after trial. Cancel anytime.

മറക്കുന്നവര്‍
മറക്കുന്നവര്‍
മറക്കുന്നവര്‍
Ebook295 pages1 hour

മറക്കുന്നവര്‍

Rating: 0 out of 5 stars

()

Read preview

About this ebook

ദാഗ്-ഹിവാര്‍ഡ്‌-മില്‍സ്, ലോയല്‍റ്റി & ഡിസ് ലോയല്‍റ്റി എന്ന നിരവധി വിറ്റഴിക്കപ്പെട്ട പുസ്തകങ്ങള്‍ ഉള്‍പ്പടെ അനേക ഗ്രന്ഥങ്ങളുടെ എഴുത്തുകാരനാണ്‌. ആയിരത്തോളം സഭകളുളള ലൈറ്റ് ഹൌസ് ചാപ്പെല്‍ ഇന്റര്‍നാഷണൽ എന്ന സംഘടനയുടെ സ്ഥാപകനാണ് ഇദ്ദേഹം.
ദാഗ് ഹിവാര്‍ഡ്‌-മില്‍സ്, അന്തര്‍ദേശീയ ശുശ്രൂഷകന്‍, ലോകമെമ്പാടുമുള്ള ഇന്റര്‍നാഷണൽ ഹീലിംഗ് ജീസസ് ക്രൂസേഡിലും കോണ്‍ഫറൻസിലും ശുശ്രൂഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.daghewardmills.org. സന്ദര്‍ശിക്കുക.

Languageमलयालम
Release dateJun 15, 2018
ISBN9781683985235
മറക്കുന്നവര്‍
Author

Dag Heward-Mills

Bishop Dag Heward-Mills is a medical doctor by profession and the founder of the United Denominations Originating from the Lighthouse Group of Churches (UD-OLGC). The UD-OLGC comprises over three thousand churches pastored by seasoned ministers, groomed and trained in-house. Bishop Dag Heward-Mills oversees this charismatic group of denominations, which operates in over 90 different countries in Africa, Asia, Europe, the Caribbean, Australia, and North and South America. With a ministry spanning over thirty years, Dag Heward-Mills has authored several books with bestsellers including ‘The Art of Leadership’, ‘Loyalty and Disloyalty’, and ‘The Mega Church’. He is considered to be the largest publishing author in Africa, having had his books translated into over 52 languages with more than 40 million copies in print.

Related to മറക്കുന്നവര്‍

Related ebooks

Reviews for മറക്കുന്നവര്‍

Rating: 0 out of 5 stars
0 ratings

0 ratings0 reviews

What did you think?

Tap to rate

Review must be at least 10 words

    Book preview

    മറക്കുന്നവര്‍ - Dag Heward-Mills

    ….ദൈവം അനീതിയുള്ളവനല്ല…..

    എബ്രായര്‍ 6:10

    1. മറക്കുന്ന ആളുകള്‍ നീതികെട്ടവരാണ്.

    ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.

    എബ്രായര്‍ 6:10

    മിക്ക ആളുകളും ڇവലിയ നാലുڈ പാപങ്ങളെപ്പറ്റിയും ബോധമുള്ളവരാണ്: കളവു പറയുന്നതും, മോഷ്ടിക്കുന്നതും, വ്യഭിചാരം ചെയ്യുന്നതും, കൊല ചെയ്യുന്നതും. പാപങ്ങളുടെ ഒരു പട്ടിക പറയുന്നതിന് നിങ്ങള്‍ ആളുകളോട് ആവശ്യപ്പെട്ടാല്‍ മറക്കുക എന്ന പാപത്തെപ്പറ്റി അവര്‍ സൂചിപ്പിക്കുവാന്‍ സാധ്യതയില്ല. എന്നാല്‍ ഈ വിഷയത്തില്‍ ദൈവവചനം വ്യക്തമാണ്. മറക്കുന്നത് നീതികേടാണ്! മറക്കുന്നതും, അംഗീകരിക്കുന്നതില്‍ പരാജയപ്പെടുന്നതും, ഓര്‍മ്മിക്കുന്നതില്‍ വീഴ്ച വരുത്തുന്നതും ദൈവത്തിന്‍റെ മുന്നില്‍ പാപങ്ങളാണ്. 

    ഒരു കന്യക തന്‍റെ ആഭരണങ്ങളും ഒരു മണവാട്ടി തന്‍റെ അരക്കച്ചയും മറക്കുമോ? എന്നാല്‍ എന്‍റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.

    യിരെമ്യാവു 2:32

    നീതികെട്ട ആളുകള്‍ മറക്കുന്ന ചില കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത് ദുര്‍ഗ്രാഹ്യമാണ്. 

    ഒരു മണവാട്ടി തന്‍റെ വിവാഹ വസ്ത്രം എങ്ങനെ മറക്കാതിരിക്കുന്നു എന്ന് ധര്‍മ്മഭ്രംശം എന്ന വിഷയത്തെക്കുറിച്ചുള്ള ഈ ഉത്തമ വേദഭാഗം കാണിക്കുന്നു. വിവാഹ വസ്ത്രമാണ് ഒരു വധുവിന്‍റെ ഏറ്റവും വിലയേറിയ വസ്തു.

    അനേകം മണവാട്ടിമാര്‍ തങ്ങളുടെ വിവാഹത്തിനു വളരെ മുന്നേതന്നെ തങ്ങളുടെ വിവാഹ വസ്ത്രങ്ങള്‍ വാങ്ങുന്നു. ഈ വേദഭാഗത്ത്, ദൈവത്തെ മറക്കുക എന്ന യുക്തിഹീനതയെ ഒരു മണവാട്ടി തന്‍റെ വിവാഹ വസ്ത്രം മറക്കുവാനുള്ള അചിന്തനീയമായ സാധ്യതയോട് ഉപമിക്കുന്നു.

    ആളുകള്‍ വളരുകയും തങ്ങള്‍ക്കു വേണ്ടി കരുതിയവരെയും, തങ്ങളെ പരിപാലിച്ചവരെയും, സ്നേഹിച്ചവരെയും മറക്കുകയും ചെയ്യുന്നു. അവരെ ക്രിസ്തുവിങ്കലേക്കു കൊണ്ടു വന്നവരെയും, അവരെ ദൈവത്തിങ്കലേക്ക് ഉയര്‍ത്തിയവരേയും, അവരെ ദൈവവേലയില്‍ ആക്കിയവരെയും അവര്‍ മറക്കുന്നു. തങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും പ്രധാനമായ വഴിത്തിരിവുകളില്‍ തങ്ങളെ സഹായിച്ച ആളുകളെ മറക്കുവാന്‍ മനുഷ്യര്‍ക്ക് സാധ്യമാണോ? തങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്ന അതേ വ്യക്തികളെ തിരിഞ്ഞ് ആക്രമിക്കുവാന്‍ അവര്‍ക്ക് സാധിക്കുമോ? ഉത്തരം ڇഅതെڈ എന്നാണ്! അത് എല്ലായ്പ്പോഴും സംഭവിക്കുന്നു. 

    തങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ ആളുകള്‍ ദൈവത്തെ മറക്കുന്നു. യൂറോപ്പ് ഏറ്റവും ധനികമായ ഭൂഖണ്ഡമായിത്തീര്‍ന്നതിനാല്‍ അവര്‍ ദൈവത്തെ ഉപേക്ഷിച്ചു കളഞ്ഞു. എന്നാല്‍ അവര്‍ക്കുള്ളത് അവര്‍ക്കു നല്കിയത് ദൈവമാണ്. മനുഷ്യര്‍ കോടീശ്വരന്മാരായിക്കഴിയുമ്പോള്‍ അവര്‍ നിരീശ്വരവാദികളായി മാറുന്നു. നിങ്ങള്‍ക്ക് സകലവും നല്കിയ വ്യക്തിയെ മറക്കുക എന്നത് എത്ര ദയനീയമായ പാപമാണ്! യഥാര്‍ത്ഥത്തില്‍, നീതികേടാണ് ഏറ്റവും ഘോരമായ ശിക്ഷക്ക് യോഗ്യമായത്. 

    2. മറക്കുന്നവര്‍ അനീതിയുള്ളവരും ദൈവത്തിന്‍റെ പ്രകൃതം ഇല്ലാത്തവരുമാണ്.

    ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.

    എബ്രായര്‍ 6:10 

    ദൈവം മറന്നുകളയുന്നില്ല! മനുഷ്യന്‍ മറക്കുന്നു എന്നാല്‍ ദൈവം മറന്നുകളയുന്നില്ല! മറക്കുന്ന ആളുകള്‍ക്ക് ദൈവത്തിന്‍റെ സ്വഭാവം ഇല്ല! ഒരിക്കലും മറന്നു കളയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മറക്കുന്നത് അധര്‍മ്മിയും നീതികെട്ടവനുമായ മനുഷ്യന്‍റെ വീഴ്ച സംഭവിച്ച സ്വഭാവത്തിന്‍റെ ആവിഷ്ക്കരണമാണ്.   

    ദൈവവചനത്താലും ദൈവാത്മാവിനാലും നിയന്ത്രിക്കപ്പെടുന്ന ഒരു വ്യക്തി ചില കാര്യങ്ങള്‍ മറക്കുകയില്ല.  

    തന്നെ സഹായിച്ചവരെ ഓര്‍ക്കുവാന്‍ ഇഷ്ടമല്ലാത്തത് മനുഷ്യന്‍റെ സഹജസ്വഭാവമാണ്. താന്‍ എവിടെ നിന്നു വന്നുവെന്ന് ഓര്‍ക്കുവാന്‍ രക്ഷിക്കപ്പെടാത്ത സാധാരണ മനുഷ്യന് ഇഷ്ടമല്ല. താന്‍ ആരായിരിക്കുന്നുവോ അങ്ങനെ എപ്രകാരം ആയിത്തീര്‍ന്നു എന്ന് ആരും അറിയുന്നത് സാധാരണ മനുഷ്യന് താല്പര്യമില്ല.  

    പക്ഷേ അതല്ല ദൈവത്തിന്‍റെ സ്വഭാവം. യേശു ഭൂമിയില്‍ സഞ്ചരിച്ചപ്പോള്‍ താന്‍ എവിടെനിന്നു വന്നുവെന്ന് അദ്ദേഹം എപ്പോഴും നമ്മോട് പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് സ്വയമായി ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.   

    തന്‍റെ പിതാവ് നല്കിയ വാക്കുകള്‍ സംസാരിക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.  

    അധര്‍മ്മത്തിന്‍റെ ഗര്‍വ്വുള്ള മനുഷ്യനില്‍ നിന്നും തീര്‍ത്തും വിരുദ്ധമാണിത്. ഗര്‍വ്വിഷ്ഠനും അധര്‍മ്മിയുമായ മനുഷ്യന്‍ തന്‍റെ ഉത്ഭവമോ തുടക്കങ്ങളോ വെളിപ്പെടുത്തുന്നില്ല. താന്‍ സ്വയംകൃതനാണെന്നും തന്‍റെ സ്വന്തം ശക്തികൊണ്ട് തല്‍സ്ഥാനത്തു എത്തിയതാണെന്നും അവന്‍ വിശ്വസിക്കുന്നു. 

    3. മറക്കുന്ന ആളുകള്‍ നീതികെട്ടവരും വാടിപ്പോകുവാന്‍ ശപിക്കപ്പെട്ടവരുമാണ്.

    ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? അതു അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നെ മറ്റു എല്ലാ പുല്ലിനും മുമ്പേ വാടിപ്പോകുന്നു. ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേٹ. 

    ഇയ്യോബ് 8:11-13

    മറക്കുന്ന ആളുകള്‍ വാടിപ്പോകുന്നതിനു ശപിക്കപ്പെട്ടവരാണ്. മറവിക്കാരായ ആളുകളുടെ ജീവിതങ്ങളുടെ മേല്‍ ശാപങ്ങള്‍ പെയ്യത്തക്കവിധം അത്രമേല്‍ ഗുരുതരമാണ് മറക്കുക എന്ന പാപം. സുപ്രധാന കാര്യങ്ങള്‍ മറക്കുന്നതിന്‍റെ പേരില്‍ നിങ്ങള്‍ക്കെതിരെ ഒരു ശാപം പറയുന്നതു നിങ്ങള്‍ക്കു കേള്‍ക്കേണ്ട ആവശ്യമില്ല. ദൈവത്തെ മറക്കുന്നവര്‍ വാടിപ്പോകുമെന്ന് വിശുദ്ധ വേദപുസ്തകം നേരത്തേതന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു. ദൈവം നിങ്ങളെ കൊണ്ടുവന്ന എല്ലാ വഴികളും നിങ്ങള്‍ക്കു വേണ്ടി ചെയ്ത എല്ലാ കാര്യങ്ങളും ഓര്‍ക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കുക. 

    4. മറക്കുന്നതിന്‍റെ അപകടങ്ങളെപ്പറ്റി നീതികെട്ട മനുഷ്യര്‍ ബോധവാന്മാരല്ല.

    ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. 

    അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു. 

    ഞങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവര്‍: സീയോന്‍ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു. 

    ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ? 

    യെരുശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നുപോകട്ടെ. 

    നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരുശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്‍റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.

    സങ്കീര്‍ത്തനങ്ങള്‍ 137:1-6

    ഓര്‍മ്മിക്കലിനെ വളരെ ഗൗരവമായി എടുക്കുവാന്‍ നിങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. യെരുശലേമിനെ മറക്കുന്നത് ഒരു ദുരന്തമായിരിക്കുമെന്ന് സങ്കീര്‍ത്തനക്കാരന് അറിയാമായിരുന്നു. താന്‍ എവിടെ നിന്നു വന്നെന്നു ഓര്‍ത്തില്ലെങ്കില്‍ തന്‍റെ തന്നെ മേല്‍ അദ്ദേഹം ഒരു ശാപം വക്കുന്നു. ഓര്‍മ്മിക്കലിന്‍റെ കാര്യം ഇത്രയേറെ ഗൗരവമുള്ളതാണ്. ചില കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍മ്മിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ജീവിക്കുന്നതു തന്നെ അവസാനിക്കും. ദൈവം നിങ്ങളെ എവിടെ നിന്നാണ് ഉയര്‍ത്തിക്കൊണ്ടു വന്നതെന്ന് ഓര്‍മ്മിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകും. ദൈവം നിങ്ങള്‍ക്കു ചെയ്തത് എന്താണെന്നു നിങ്ങള്‍ മറക്കുമ്പോള്‍ നിങ്ങളുടെ വലങ്കൈക്കു ചെക്കുകള്‍ എഴുതുവാന്‍ കഴിയാതെയാവും. 

    5. അവര്‍ തൃപ്തരായിരിക്കുമ്പോഴും, അവര്‍ക്കു വീടുകള്‍ ഉള്ളപ്പോഴും അവര്‍ ധനികരായിരിക്കുമ്പോഴും നീതികെട്ട മനുഷ്യര്‍ ദൈവത്തെ മറക്കുന്നു. 

    നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു, അവയില്‍ പാര്‍ക്കുമ്പോഴും; നിന്‍റെ ആടുമാടുകള്‍ പെരുകി, നിനക്കു വെള്ളിയും പൊന്നും ഏറി, നിനക്കുള്ളതു ഒക്കെയും വര്‍ദ്ധിക്കുമ്പോഴും; നിന്‍റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും ചെയ്ത നിന്‍റെ ദൈവമായ യഹോവയെ നീ മറന്നു;  

    ആവര്‍ത്തനപുസ്തകം 8:12-14

    മറക്കുന്നതിന്‍റെ അനീതി സാധാരണയായി തൃപ്തരായ മനുഷ്യരെയാണ് ബാധിക്കുന്നത്! തങ്ങളുടെ സ്വന്തം വീടുകളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ദൈവത്തെ മറക്കുവാനുള്ള പ്രവണതയുണ്ട്. അവര്‍ക്കുള്ളതെല്ലാം വര്‍ദ്ധിപ്പിച്ച ആളുകളും പെട്ടെന്ന് ദൈവത്തെ മറക്കുന്നു. ധനവാനും ഐശ്വര്യപൂര്‍ണ്ണനും ആയിരുന്നിട്ടും താന്‍ എവിടുന്നാണു വന്നത് എന്നതു ഓര്‍മ്മയുള്ള തരത്തിലുള്ള വ്യക്തി ആവണം നിങ്ങള്‍. സമ്പന്നരായ ധാരാളം ആളുകള്‍ വളരെയേറെ സംസാരിക്കും പക്ഷേ ഒന്നും നല്കുകയില്ലെന്നത് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. തങ്ങള്‍ക്കു ദൈവം തന്ന അനുഗ്രഹങ്ങളെക്കുറിച്ച് ആളുകള്‍ സംസാരിക്കും എന്നാല്‍ ദൈവം അവര്‍ക്കു ചെയ്തതിന് അവര്‍ അവനെ ആദരിക്കുകയില്ല.   

    6. മറക്കുന്ന നീതികെട്ട ആളുകള്‍ സാധാരണയായി ഗര്‍വ്വുള്ളവരാണ്.

    നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു, അവയില്‍ പാര്‍ക്കുമ്പോഴും; നിന്‍റെ ആടുമാടുകള്‍ പെരുകി, നിനക്കു വെള്ളിയും പൊന്നും ഏറി, നിനക്കുള്ളതു ഒക്കെയും വര്‍ദ്ധിക്കുമ്പോഴും; നിന്‍റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും ചെയ്ത നിന്‍റെ ദൈവമായ യഹോവയെ നീ മറന്നു; എന്‍റെ ശക്തിയും എന്‍റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്‍റെ ഹൃദയത്തില്‍ പറയുന്നു.

    ആവര്‍ത്തനപുസ്തകം 8:12-14,17

    മറക്കുന്നതിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് നിഗളമാണ്. ദൈവം അവരെ സഹായിച്ചുവെന്ന് അംഗീകരിക്കുവാന്‍ ആളുകള്‍ക്ക് താല്പര്യമില്ല. 

    ഏതെങ്കിലും മനുഷ്യജീവി അവരെ സഹായിച്ചുവെന്ന് അംഗീകരിക്കുവാന്‍ അവര്‍ക്ക് താല്പര്യമില്ല. 

    അവര്‍ സ്വപ്രയത്നത്താല്‍ വളര്‍ന്നു വന്നവരാണെന്ന് അവര്‍ യഥാര്‍ത്ഥമായും ഹൃദയത്തില്‍ ചിന്തിക്കുകയും നിങ്ങളും അങ്ങനെതന്നെ ചിന്തിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

    ഈ മനുഷ്യര്‍ ദൈവത്തെ അംഗീകരിക്കുന്നില്ല അവരുടെ ഹൃദയങ്ങള്‍ നിഗളിച്ചിരിക്കുന്നു.

    ദശാംശം കൊടുക്കാത്ത ആളുകള്‍ അവരുടെ ഐശ്വര്യത്തില്‍ ദൈവത്തിനുള്ള പങ്ക് അംഗീകരിക്കുന്നില്ല. ആളുകളുടെ ഹൃദയങ്ങള്‍ നിഗളിച്ചിരിക്കുമ്പോള്‍ അവര്‍ പറയുന്നു, ڇഎനിക്കുള്ളതു നേടുവാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തു.ڈ

    യൂറോപ്പിലെ ആധുനിക വിഗ്രഹാരാധകര്‍

    ഒരു ധനികയായ യൂറോപ്യന്‍ വനിതയോടു അവര്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ എന്ന ഞാനൊരിക്കല്‍ ചോദിച്ചു. ഞാന്‍ ഇങ്ങനെയൊരു ڇബാലിശമായڈ ചോദ്യം ചോദിച്ചല്ലോ എന്ന് അത്ഭുതപ്പെട്ട്, അവരെന്നെ ആശ്ചര്യത്തോടെ നോക്കി. 

    ڇതീര്‍ച്ചയായും ഇല്ല,ڈ അവര്‍ മറുപടി പറഞ്ഞു.. 

    അവരുടെ നെഞ്ചിലേക്കു ചൂണ്ടി അവര്‍ പറഞ്ഞു, ڇഞാന്‍ എന്നില്‍തന്നെ വിശ്വസിക്കുന്നു. എന്തുകൊണ്ട് ഞാന്‍ ദൈവത്തില്‍ വിശ്വസിക്കണം?ڈ 

    അവര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഇല്ലാത്തതുകൊണ്ടാണ് ആഫ്രിക്കക്കാര്‍ ദൈവത്തില്‍ വിശ്വസിക്കുന്നതെന്ന് അസംഖ്യം യൂറോപ്പുകാര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടുണ്ട്. ഒരിക്കല്‍ ലോകത്താകമാനം ക്രിസ്തീയത അയച്ച, ആധുനിക യൂറോപ്പ്, അവിശ്വാസത്തിലും വിഗ്രഹാരാധനയിലും മുങ്ങിയിരിക്കുന്നു. യൂറോപ്പിന്‍റെ മേലുള്ള ഈ പൈശാചികമായ നാശത്തിന്‍റെ മുഖമുദ്ര സ്വയത്തിലുള്ള വിശ്വാസവും ദൈവത്തെക്കൂടാതെയുള്ള കഠിനാധ്വാനത്തിലുള്ള വിശ്വാസവുമാണ്. അവര്‍ ദൈവത്തെ മറന്നതുകൊണ്ടാണ് യൂറോപ്പ് നീതികേടിലേക്കും അധാര്‍മ്മികതയിലേക്കും നിപതിച്ചത്.

    7. നീതികെട്ട ആളുകള്‍ അവര്‍ സമ്പന്നരാകുമ്പോള്‍ ആരെയും ഓര്‍ക്കുന്നില്ല.

    ആളുകള്‍ സമ്പന്നരാകുമ്പോള്‍ അവര്‍ക്ക് എങ്ങനെയാണ് ആ സമ്പത്ത് ലഭിച്ചതെന്നത് വളരെ എളുപ്പത്തില്‍ മറന്നു പോകുന്നു. അവരുടെ സ്വന്തം അധ്വാനത്തിലൂടെയാണ് അല്ലാതെ യഥാര്‍ത്ഥമായും ദൈവത്തിന്‍റെ കൃപയാലല്ല സമ്പത്ത് അവരിലേക്കു വന്നത് എന്ന് അവര്‍ നടിക്കുന്നു.

    ക്രമമായി പള്ളിയില്‍ സംബന്ധിക്കുന്ന യഥാര്‍ത്ഥമായും ധനികരായ ആളുകള്‍ അധികമില്ലെന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ധനികരായ ആളുകള്‍ ദശാംശം കൊടുക്കുന്നില്ല. ദശാംശം കൊടുക്കുന്നവരില്‍ മിക്കവരും വളരെയൊന്നും സമ്പാദിക്കാത്ത ശമ്പളക്കാരായ ജോലിക്കാരാണ്.

    തങ്ങള്‍ ڇദശാംശം കൊടുക്കുവാന്‍ പറ്റാത്തവിധം വളരെയേറെ സമ്പാദിക്കുന്നുڈ എന്ന് പ്രമുഖ വ്യവസായികള്‍ ചിന്തിക്കുന്നു. അതിനാലാണ് ഓര്‍മ്മിക്കുവാനുള്ള ഒരു സവിശേഷ മുന്നറിയിപ്പ് സമ്പത്ത് ലഭിക്കുവാനുള്ള ശക്തി നല്കപ്പെട്ടവര്‍ക്ക് ് നല്കിയിരിക്കുന്നത്.

    നിന്‍റെ ദൈവമായ യഹോവയെ നീ ഓര്‍ക്കേണം; നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്‍റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്

    Enjoying the preview?
    Page 1 of 1